Saturday 18 July 2015

പോടാ പട്ടി, ഇത് ഒരു ജനാധിപത്യമാണ്


"കൂട്ടുകാരെ. നമ്മൾ ഇന്ന് ഒത്തു കൂടിയിരിക്കുന്നത് നമ്മുടെ കോളണിയിലെ പട്ടി ശല്യം ചർച്ച ചെയ്യാനാണ്. ഞാൻ ജാസൂസ് നാരായണൻ കുട്ടി. ഈ കോളണിയിലെ ഒരു താമസക്കാരൻ. The association president wanted an impartial person to chair the meeting. So here I am. ആർക്കും എതിർപ്പില്ലല്ലോ?"

കുട്ടിയുടെ പ്രസ്താവന ഗാന്ധിനഗർ നിവാസികൾ കയ്യടിച്ചു പാസ്സാക്കി. 

"ഇന്ന് ഇവിടെ നമ്മോടൊപ്പം രണ്ടു special invitees undu. നമ്മുടെ കോളനിയെ കിടുകിടാവിറപ്പിചിരിക്കുന്ന തെരുവ്നായ്ക്കളുടെ നേതാവ്  ടോമി. കൂടാതെ വളർത്തുനായ്ക്കളുടെ യുണ്യൻ നേതാവ് ബ്രുണോയും ഉണ്ട്. അവർക്ക് ചർച്ചയിൽ പങ്ക്കു  ചേരാം. പക്ഷെ voting അധികാരം ഉണ്ടാകുന്നതല്ല."

"പട്ടിക്കെന്താ പൊന്നുരുക്കുന്നെടത്ത് കാര്യം."

"ഹ ഹ ഹ ഹ ഹ"

"ഈ ചർച്ചയ്യിൽ പട്ടിക്കല്ലെങ്കിൽ പിന്നെ പൂച്ചയ്ക്കാണോ കാര്യം," സ്ഥലം പട്ടി പ്രേമി മനോരന്ജിനി ഇടയ്ക്ക് കയറി ചോദിച്ചു.

"മാപ്പാക്കണം, മനോരന്ജിനി വന്ന കാര്യം അറിഞ്ഞില്ല," ക്ഷമാപണം നടത്തിയ ശിവൻ കുട്ടി ജാസൂസ് കുട്ടിയുടെ നേർക്ക്‌ തിരിഞ്ഞു, "ഈ തള്ളയെ ഇങ്ങോട്ടാരാ വിളിച്ചത്?"

"കുറച്ചു സഭ്യമായി സംസാരിക്കാം. നമ്മൾ ഒരു പ്രശ്നം ചർച്ച ചെയ്യുമ്പോൾ അതിന്റെ എല്ലാ വശവും പഠിക്കണം. പിന്നെ ടോമിയും ബ്റുണോയും അവരുടെ കാര്യം പറയുമ്പോൾ നമ്മുടെ ഭാഷയിലേക്ക് തർജ്ജമയും ചെയ്യണ്ടേ?" 

പട്ടികൾ ആ പരാമര്ശം കുരച്ച്  വരവേറ്റു .

"നിങ്ങളുടെ അറിവിനായി ഞാൻ പറയാം, ഇപ്പോൾ അവർ പറഞ്ഞത് 'മനോരന്ജിനി zindabad' എന്നാണ്."

"കുട്ടി രാഷ്ട്രീയം പാടില്ല എന്ന് പറഞ്ഞത് കൊണ്ടാ. അല്ലെന്കിൽ കാണാമായിരുന്നു," ശിവൻ കുട്ടിയുടെ hint കിട്ടിയ പട്ടി വിരോധികൾ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി.

"ബൗ ബൗ പട്ടികളെ, നിങ്ങളെ പിന്നെ കണ്ടോളാം."
"ബൗ ബൗ പട്ടികളെ, നിങ്ങളെ പിന്നെ കണ്ടോളാം."

"പട്ടി ശല്യം അവസാനിപ്പിക്കുക."
"പട്ടി ശല്യം അവസാനിപ്പിക്കുക."

"മനോരന്ജിനി murdabad."
"മനോരന്ജിനി murdabad."

"ആ മതി മതി," ശിവൻകുട്ടി തുടർന്നു, "ഇത് മനോരന്ജിനിയ്ക്ക് ഒരു പാഠമായിരിക്കട്ടെ. അധികം വിളച്ചിലെടുത്താൽ ഞാൻ നിന്റെ പുറകെ സദാചാര പോലീസിനെ അഴിച്ചു വിടും. മനസ്സിലായല്ലോ."

"ഹ ഹ ഹ ഹ."


"അപ്പോഴേ ശിവൻ കുട്ടി ഇത് നിയമ സഭയല്ല," മനോരന്ജിനി സർവംസഹ യായ ഭാരതീയ നാരിക്ക് ഒരു അപവാദം ആണ്, അവർ അങ്ങനെ ഒന്നും വിട്ടു കൊടുക്കില്ലാ, "ഞാൻ ഇട്ടിരിക്കുന്ന ചെരുപ്പിന് വേറെയും ഉപയോഗം ഉണ്ട്." 

"അറിയാം ഇത് നിയമ സഭയല്ല, ഞാൻ മുണ്ടുടുക്കാതിരുന്നത് നിന്റെയൊക്കെ ഭാഗ്യം," jeans അഴിക്കാൻ ഒരുങ്ങിയ ശിവൻ കുട്ടിയെ അടുത്തിരുന്നവർ തടഞ്ഞു.

"ഹ ഹ ഹ ഹ."

"ശിവൻ കുട്ടി വിട്ടു കള. ആ പെണ്ണിന് ഭ്രാന്താണ്."

"Order, order" നാരായണൻ കുട്ടി ചുറ്റിക എടുത്തു മേശപ്പുറത്ത് ഒരടി. "സ്ത്രീകൾ ഇരിക്കുന്നിടത്ത് ഇത്തരം ഭാഷ ഒഴിവാക്കൂ please."

"ഞാൻ കുട്ടിയുടെ ആ പരാമര്ശത്തോട് വിയോജിക്കുന്നു. It is a sexist remark. ഇന്നത്തെ സ്ത്രീകൾക്ക് നിങ്ങടെ ഓരൊലക്കേടെ മൂടും വേണ്ട. ഞങ്ങടെ കാര്യം ഞങ്ങൾ നോക്കി കൊള്ളാം."

"ഒരു കാര്യം മനസ്സിലായി. ഇത് നിയമ സഭയല്ല, ചന്തയാണ് , ചന്ത."

"ബൗ, ബൗ,  ബൗ, ബൗ," ടോമിയും ബ്റുണോയും വീണ്ടും കുര തുടങ്ങി.

"ഇനി ഈ പട്ടികൽക്കെന്താ വേണ്ടത്."

"അവര് ചോദിക്കുവാ, അവരുടെ കാര്യം എന്തായി എന്ന്'"

"നമുക്ക് വിഷയത്തിലേക്ക് തിരിച്ചു കടക്കാം. ഈ പട്ടികളെ എന്ത് ചെയ്യണം."

"ഞാൻ എന്റെ അഭിപ്രായം പറയാം," രമേശൻ ഇടപെട്ടു, "നമുക്ക് ഈ പട്ടികളെ മനുഷ്യത്വ പരമായി കൊല്ലാം." 

"പട്ടി ഒരു മൃഗമല്ലേ, അപ്പോൾ മൃഗീയമായല്ലേ കൊല്ലേണ്ടത്," ജോര്ജൂട്ടി പറഞ്ഞു.

"പൂതി മനസ്സിലിരിക്കട്ടെ," മനോരന്ജിനിയുടെ ഊഴം, "ഇത് നാട് വേറെ, വെറുതെ ആരെയും കൊല്ലാൻ ഞങ്ങൾ സമ്മതിക്കില്ല."

"ബൗ ബൗ ബൗ ബൗൗ," ടോമിയും വിട്ടു കൊടുത്തില്ല.

"മനോരന്ജിനി അത് ഒന്ന് തര്ജ്ജമ ചെയൂ."

"ഞങ്ങളെ ആര് കൊല്ലാൻ വന്നാലും, രമേശാ നിന്റെ തന്തയെ ഞങ്ങൾ കടിച്ചു കീറും. എല്ലാ ദിവസവും morning walkinu ഞങ്ങടെ പാര്ക്കിലാ പുള്ളി വരുന്നത്. മറക്കണ്ട."

"ഞാൻ ഒരു അഭിപ്റായം പറഞ്ഞതല്ലേ," രമേശൻ തന്ത്രപൂർവം പിന്മാറി.  

"ബൗ ബൗ ബൗ ബൗൗ," ഇത്തവണ ബ്റുണോയുടെ ഊഴം.  

"പോ മോനെ രമേശാ,"  മനോരന്ജിനിയുടെ അവസരോചിതമായ വിവര്ത്തനം.

"ഒരു കാര്യത്തിൽ തരർക്കമില്ല. പട്ടികളെ കൊല്ലണം. ഏതു പട്ടികളെ കൊല്ലണം എന്നതാണ് തർക്ക വിഷയം."

"ഞാൻ സമ്മതിക്കില്ല."

"മനോരന്ജിനിയുടെ എതിർപ്പ് ഞാൻ ഇവിടെ note ചെയ്തിട്ടുണ്ട്. "

"ഞാൻ ശക്തമായി എതിര്ക്കുന്നു."

"ആ എതിർപ്പ് ഞാൻ ശക്തമായി note ചെയ്തിരിക്കുന്നു."

"എല്ലാ പെപ്പട്ടികളെയും നമക്ക് തട്ടാം."

"അത് മാത്രം പോര. നാളെ ടോമി എന്നെ കടിച്ചാൽ?" രമേശൻ തന്റെ പേടി വെളിപ്പെടുത്തി.

"The resolution has to be carefully worded, we can't allow any loopholes,"  കേണൽ  മേനോൻ പറഞ്ഞു

"അതെ. പ്രമേയത്തിൽ എല്ലാ പട്ടികളും ഉള്പ്പെടണം."

"ബൗ ബൗ ബൗ ബൗൗ." ബ്റുണോ കുരച്ചു തുടങ്ങി.

"ബ്റുണോ പറയുന്നു ഇത് ക്രൂരത ആണെന്ന്."

"ബ്റുണോയുടെ എതിര്പ്പ് നമ്മൾ കണക്കിലെടുക്കണം," ശിവൻ കുട്ടി വാദിച്ചു.

"അതെന്താ, അവനും ഒരു പട്ടിയല്ലേ."

"പട്ടിയാണ്, പക്ഷെ ഇക്ബാൽ മുതലാളിയുടെ പട്ടിയാണ്."

"ഇക്ബാൽ നമ്മുടെ എല്ലാ കോളനി പരിപാടിക്കും കാശ്ശു മുടക്കുന്ന ആളാണ്‌. അടുത്ത annual day ഗാനമേള നടത്താം എന്ന് എറ്റിരിക്കുക ആണ്."

"പുള്ളിയെ പിണക്കാൻ ഒക്കൂല്ല."

"പ്രമേയം ബ്റുണോയ്ക്ക് സമ്മതമാകുന്ന രീതിയിൽ തിരുത്തിയെഴുതണം."

"ബൗ ബൗ ബൗ ബൗൗ."

"അവൻ പ്റബുദ്ധനായ നായയാണെന്നു. അങ്ങനെ ഇങ്ങനെ ഒന്നും നിങ്ങടെ തന്ത്രങ്ങളിൽ വീഴില്ല എന്ന്."

"വളര്ത്തു പട്ടികളെ ഒഴിവാക്കി ഒരു പ്രമേയം എഴുതട്ടെ," ജാസൂസ് കുട്ടി ആരാഞ്ഞു.

"അത് പറ്റില്ല, വളർത്ത് പട്ടിക്കു അറിയാതെ എങ്ങാനും പേ പിടിചാല്ലോ?" രമേശൻ ഇടപെട്ടു.  

"ഇങ്ങനെ ആയാല്ലോ. ആപല്ക്കാരികളായ പട്ടികളെയും, പേപ്പട്ടികളെയും മനുഷ്യത്വ പരമായി വധിക്കേണ്ടതാണ്," പല പ്രമേയങ്ങളും എഴുതി തഴമ്പിച്ച  ജോര്ജൂട്ടി പറഞ്ഞു. 

"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."

ടോമിയും ബ്റുണോയും ഒരേ സ്വരത്തിൽ  സമരം തുടങ്ങി.

"അത് തര്ജ്ജമ ചെയ്യണ്ട, അറിയാം എന്റെ അച്ചനു പറഞ്ഞതാണെന്ന്."

"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."

"അവര് പറയുവാ, 'കാട്ടാളാ മുട്ടാള, നിന്നെ പിന്നെ എടുത്തോളാം'."

"പ്രഭുദ്ധരെന്നു പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല."

"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."

"ബ്റുണോ നാരായണ പിള്ളയുടെ പരിണാമം വായിച്ചിട്ടുണ്ടെന്നു," മനോരന്ജിനി കൂട്ടിചേർത്ത്.

"എന്നാൽ കാര്യം എളുപ്പം," ജാസൂസ് കുട്ടി പറഞ്ഞു, "എടാ ബ്രുണോ ഞങ്ങൾ മനുഷ്യർ എന്നും നിന്നോട് കടപ്പെട്ടവർ ആയിരിക്കും. ആ കടപ്പാട് തീര്ക്കാൻ ഞങ്ങളെ കൊണ്ട് ആകില്ല എങ്കിലും എല്ലാ ദിവസവും 1 എല്ലിൻ കഷ്ണം നിനക്ക് തിന്നാൻ തരുന്നത് ആയിരിക്കും."


"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."

"ഇങ്ങനെ വിലപെശിയാൽ ശരിയാകില്ല. ബ്രുണോ മുതലാളിയുടെ പട്ടി തന്നെ. രണ്ടു എല്ലിൻ കഷ്ണം തരാം."

"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."

ഇത്തവണ ടോമി മാത്രമേ കുരയ്ച്ചുള്ളൂ.

"Those in favour of the resolution say aye"

"Aye, Aye, Aye, Aye, Aye, Aye, Aye, Aye, Aye, Aye, Aye, Aye, Aye, Aye, Aye..."

"Those against say nay"

"Nay"
"ബൗ ബൗ ബൗ ബൗൗ."

"I think the ayes have it."

ഗാന്ധിനഗർ നിവാസികൾ പട്ടി പ്രമേയം ബഹുഭൂരിപക്ഷം വോട്ടുകളോടെ പാസാക്കി.


Sunday 12 July 2015

മലരിനും മുൻപ് ക്ളാര

"കുട്ടിക്കെന്താ കുടിക്കാൻ വേണ്ടത്? നാരങ്ങ വെള്ളമോ, സംഭാരമോ അതോ...  "

ഓർമ്മകൾ തിരമാലകളെ പോലെ...

ഇന്ന് രാവിലെ എനിക്കവളുടെ വിവാഹമോചന നോട്ടീസ് വന്നു. എന്റെ പഴയ കാമുകി ക്ളാരയുടെ. പക്ഷെ ക്ളാരയെ വിവാഹം കഴിച്ചതായി എനിക്കോർമയില്ല.

ഉവ്വ്. ഞാനും, ക്ളാരയും പല തവണ കിടക്ക പങ്കിട്ടിട്ടുണ്ട്. ഒന്നല്ല, പല തവണ. പക്ഷെ കല്യാണം കഴിച്ചതായി ഞാനോർക്കുന്നില്ല.

Jasoos Kutty's first love: Clara not Malar
(Listen to Podcast by Kutty and Sara)
Also on Kutty Radio
Jasoos Kutty reads love letter to Malar
അതെ. ഞാൻ ഒരു മുഴുകുടിയനാണ്. കുടിച്ചു പൂസായി പല വേലത്തരങ്ങളും കാണിച്ചിട്ടുണ്ട്, പക്ഷെ കല്യാണം, അങ്ങനെ ഒരു കടും കൈ? ഒരിക്കലുമില്ല! ആകെ കഴിച്ചത് അല്പം മദ്യം മാത്രം.

ഞാൻ ക്ളാരയുടെ വക്കീലിനെ ഫോണിൽ വിളിച്ചു. അയാള് എന്റെ ശ്രദ്ധ ഒരു മദ്രാസ്‌ ഹൈ കോടതി വിധിയിലേക്ക് തിരിച്ചു. ഒരു ആണും, പെണ്ണും ഒരുമിച്ചു താമസിച്ചാൽ അവരെ വിവാഹിതരായി കണക്കാക്കും. അപ്പോൾ അതാണ്‌ കാര്യം. ചിലപ്പോള എനിക്ക് തോന്നാറുണ്ട് ഈ മദിരാശി ജഡ്ജിമാർ വിവാഹ ബ്റോക്കർമാരാണെന്നു. ദേ ഇന്നാളു ഒരു മഹാൻ ഒരു rapist-നു ജാമ്യം കൊടുത്തു, അയാളുടെ ഇരയെ ഇണയാക്കാൻ.   

ഞാൻ എന്നാണ് ആദ്യമായി ക്ളാരയെ കാണുന്നത്?

ഒരു പത്തു വര്ഷം മുന്പാണെന്നു തോന്നുന്നു. ഒരു കൊലക്കേസുമായി ബന്ധപ്പെട്ടു അവളുടെ വീട്ടിനടുത്ത് പോകേണ്ടി വന്നു. അവളുടെ ഒരു അയല്ക്കാരനെ ആരോ ഒന്ന് കൊന്നു. എല്ലാം ഒരു നിമിത്തം. ഞാൻ അവളുടെ വീട്ടിലെ കാളിന്ഗ് ബെല്ലടിച്ചു. വാതിൽ തുറന്നു എന്റെ മുന്നിൽ വന്നത് ക്ളാര. അതും ഒരു നൈറ്റിയിൽ. സുസ്മേര വദനയായി. എന്തിനേറെ പറയണം. ഇല വന്നു മുള്ളിൽ വീണാലും, മുള്ള് വന്നു ഇലയിൽ വീണാലും കേടു കുട്ടിക്ക് തന്നെ. എന്റെ ഒരു അനുഭവം അതാണ്‌.

"എന്റെ പേര് നാരായണൻ കുട്ടി. ആ കൊലപാതകവുമായി ബന്ധപെട്ടു വന്നതാണ്, ഞാനാണ് അതന്വേഷിക്കുന്നത്. എനിക്കൊന്നു നിങ്ങളുടെ ബാല്കണി കാണണം."

"പിന്നെന്താ കുട്ടി. കുട്ടിക്ക് ഈ വീട്ടില് എപ്പോൾ വേണമെങ്കിലും വരാമല്ലോ. സ്വന്തം വീട് പോലെ കാണാം." ഇത്രയും പറഞ്ഞു അവൾ കുലുങ്ങി, കുലുങ്ങി ചിരിച്ചു. ഞാൻ ആകെ കോരിത്തരിച്ചു പോയി എന്ന് പറഞ്ഞാൽ തെറ്റില്ല.

അടുത്ത ദിവസം ഞാൻ വീണ്ടും അവളുടെ വാതില്കലെത്തി കോളിങ്ങ്  ബെല്ലടിച്ചു.

"സ്വല്പം സോടാ പൊടി തരാമോ? എനിക്ക് കുറച്ചു പരീക്ഷണങ്ങൾ ചെയ്യാനാ."

"മനസ്സിലായി. കുട്ടിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ. ഒരു പാട് കേട്ടിട്ടുണ്ട്."

"അത് മഹാത്മാ ഗന്ധിയല്ലേ എഴുതിയത്?"

"ഞാൻ കരുതി കുട്ടിയായിരിക്കുമെന്നു." ഇത്രയും പറഞ്ഞു അവൾ ചിരിച്ചു. കുലുങ്ങി, കുലുങ്ങി.

എന്റെ എക്സ്പെരിമെന്റ് കഴിഞ്ഞു, ക്ഷീണിച്ചു, അവശനായി തിരിച്ചു വന്നപ്പോൾ, അവൾ സ്നേഹപൂർവ്വം ചോദിച്ചു, "വെള്ളം എടുക്കട്ടെ?"

എന്റെ മറുപടിക്ക് കാക്കാതെ അവൾ ഒരു ഗ്ലാസ്‌ വെള്ളം എന്റെ മുന്നിൽ വച്ചു.

"വെള്ളം മാത്രമെയുള്ളോ?" ഞാൻ ഒരു കുസൃതി ചോദ്യം അങ്ങോട്ട്‌ തൊടുത്തു.

മന്ത്രമോ, മായയോ, അവൾ ഒരു കുപ്പി റം എന്റെ മുന്നിലേക്ക്‌ വെച്ചു. ഒരു ദിവ്യൻ അന്തരീക്ഷത്തിൽ നിന്നും ഭസ്മം ഉണ്ടാക്കുന്ന പോലെ.


അവൾ എങ്ങനെ എന്റെ മനസ്സറിഞ്ഞു എന്നെനിക്കറിയില്ല. പക്ഷെ അവൾ അങ്ങനെയായിരുന്നു. ഞാൻ മരത്തിൽ കാണുന്നത് അവൾ മാനത്തു കാണും. അവൾ തിരക്കഥ എഴുത്ന്നു, ഞാൻ വെറും നടൻ. അന്ന് രാത്രി ഞങ്ങൾ കുടിച്ചു, മതിയാവോളം. അടുത്ത ദിവസം രാവിലെ ഞാൻ എഴുന്നേറ്റത് ഒരു തലവെദനയുമായാണ്. ഒരു മധുര തലവേദന. പിന്നീടൊരിക്കലും അങ്ങനെ ഒരു അനുഭവം എനിക്കുണ്ടായ്യിട്ടില്ല. 

എന്തായിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധം? തിരിഞ്ഞു നോക്കുമ്പോൾ എനിക്കൊരു കാര്യം തോന്നുന്നു. ഞങ്ങൾ പ്രേമിച്ചത് മദ്യത്തെ ആയിരുന്നു. രതി വിഭവസമൃദ്ധമായ സദ്യക്ക് ശേഷം കുടിക്കുന്ന ഒരു ഗ്ലാസ്‌ പായസം മാത്രമായിരുന്നു. പല രാത്രികളിലും ഞങ്ങൾ പായസം വേണ്ടെന്നു വച്ചു.


ഞാൻ പറയും ക്ളാരയ്ക്ക് രതിയിലേറെ നൈപുണ്യം പാചകത്തിൽ ആയിരുന്നു. ഞാൻ അവളെ കുറച്ചു കാണുകയല്ല. അവൾ പല വിദ്യകളും കാണിച്ചു. അവളുടെ അഭ്യാസങ്ങളിൽ ഞാൻ സ്വര്ഗം പൂകി. പക്ഷെ ഒന്നുണ്ട്. പണ്ടു, പണ്ടു, വളരെ പണ്ട്, വാത്സ്യായനൻ എന്നൊരു മഹാൻ. അതും, അതിലും വലിയ ചിലതും, അനുഭവിച്ചറിഞ്ഞതോ കണ്ടറിഞ്ഞതോ എന്നറിയില്ല, ഒരു പുസ്തകം തന്നെ എഴുതിയില്ലേ ആ കേമൻ. കാമസൂത്രം. എത്ര വിദുഷിയായാലും ക്ലാര വാത്സ്യയനോളം വരുമോ? കാമസൂത്രത്തോളം വരുമോ ക്ളാരസൂത്രം! സത്യം പറയട്ടെ ക്ളാരയുടെ പല ആസനങ്ങളും കാമസൂത്രത്തിൽ നിന്നും മോഷ്ടിച്ചവയായിരുന്നു.

പാചകത്തിന്റെ കാര്യത്തിൽ ക്ളാര ഒരു നളനായിരുന്നു. പാചക കല എന്നൊക്കെ പറയില്ലേ? അവൾ ആ നൈപുണ്യം മദ്യത്തിന്റെ കാര്യത്തിലും പ്രദർശിപ്പിച്ചു. പുതിയ തരം cocktail-കൽ അവൾ ഒന്നൊന്നായി എന്റെ ആമാശയത്തിൽ പരീക്ഷിച്ചു.

ക്ളാര ഒരു ബാർഗേൾ ആയിരുന്നെങ്ങിൽ  അവൾ അതിൽ ശോഭിചേനെ. ആ ദിവസങ്ങളിൽ എല്ലാ രാത്രിയും അവൾ പുതിയ പുതിയ പാനീയങ്ങൾ എനിക്ക് തരുമായിരുന്നു. എല്ലാം ഒന്നിനൊന്നു മെച്ചം. അവയ്ക്ക് മുന്നിൽ ടാജിലെയും, ഹില്ടനിലെയും കോക്റെയിൽ തോൽകും. ജിൻ-സംഭാരം, വോഡ്ക-ഗോൾ ഗപ്പ, റം-രൂഹഫ്സ, വോഡ്ക-ഇളനീർ, വിസ്കി-രസം.... എന്നിങ്ങനെ പല അടവുകളും അവൾ പുറത്തെടുത്ത് എന്നെ തറപറ്റിച്ചു. അവൾ ഉണ്ണിയാർച്ചയെങ്കിൽ, ഞാൻ വെറും കുട്ടിരാമൻ.

ഒരിക്കൽ എന്റെ ഒരു ഫ്രഞ്ച് സുഹൃത്ത്‌ വീട്ടില് വന്നപ്പോൾ ഒരു പുതിയ വിഭവം ഒരുക്കി. അയാൾ ചിക്കൻ വൈനിൽ പാചകം ചെയ്തു. ഉപ്പും, എരിവും ഇല്ലാത്ത ഒരു വക നപുംസകം. ഞങ്ങൾ തോറ്റു പിന്മാറി. പക്ഷെ ആ ചിക്കൻ ക്ളാരക്ക് പ്രചോദനമായി. അടുത്ത കുറെ ആഴ്ചകൽ അവൾ exotic ഫൂഡ് വാരങ്ങളായി കൊണ്ടാടി. ഒരു പുതിയ ക്ളാര ബ്രാൻഡ് ഓഫ് കുക്കിംഗ്‌ തന്നെ പിറവിയെടുത്തു. പഞ്ചാബികളും, ദില്ലിയിലെ മലയാളികളും, ഒടിസക്കാരും ഒരേ സ്വരത്തിൽ പറഞ്ഞു: അടുക്കള തലൈവി നീണാൾ വാഴ്ക. കോഗ്നക് കടായി ചിക്കൻ, റം രോഗങ് ജോഷ്, വോഡ്ക ലാംബ് വിണ്ടാളൂ, റ്റെകില ടാങ്ങ്ടി, മാലിബു മട്ടണ്‍ സ്റ്റു, മാർറ്റിനി ഓലത്തിയത്, ജിൻ പൊള്ളിച്ചത്, ബിയർ ബിരിയാണി... ഹൊ, ഓർക്കുമ്പോൾ, വായിൽ ഇപ്പോളും ചാരായം ഊറുന്നു!

പിന്നീട് അറിഞ്ഞു ഞാൻ മാത്രമല്ല ക്ളാരയുടെ ആരാധകൻ. പാൽകാരൻ ശര്മയ്ക്ക് അവളുടെ പകോടകൾ വേണം, എന്ചിനീർക്കു സമോസ, പൂന്തോട്ടക്കാരന് ബീഫ് വറുത്തത്, കോടീശ്വരനായ പ്രവാസിക്ക് തണ്ടൂരി ചിക്കൻ.

അവളുടെ ആരാധകരുടെ നീണ്ട നിര കണ്ടപ്പോൾ, ഒരു രാത്രി, അവളുടെ കണ്ണുകളുടെ ആഴം ആളന്നുകൊണ്ടിരിക്കെ, ഞാൻ പറഞ്ഞു, "നിനക്കറിയാമോ എനിക്കുമുണ്ട് ആരാധകർ. പത്മിനി, കാമാക്ഷി, അംബുജം, നബീസു, തെരേസ... അങ്ങനെ പോകും."

"അവർ കാമദേവനെ അന്വേഷിച്ചു ഇങ്ങോട്ട് വന്നോ, അതോ കാമദേവൻ അങ്ങോട്ട്‌ പോയോ. അവര്ക്കൊക്കെ എത്ര കാശ് കൊടുക്കുമായിരുന്നു?" ക്ളാര, ഒരു കവിൾ വോഡ്ക അകത്താക്കി ഇമ ചിമ്മാതെ പറഞ്ഞു. എന്നിട്ട് പൊട്ടിച്ചിരിച്ചു. കൂടെ ഞാനും.

പിന്നീട് എപ്പോഴോ, ക്ളാര പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പോയി, എന്നെ വഴിയരികിൽ വിട്ട്.

ഇന്ന്, അവൾ കണ്ടുപിടിച്ച റം-റൂഹഫസ അകത്താക്കി ഇരിക്കുമ്പോൾ ഒരു ഉപായം തോന്നുന്നു. എന്റെ പ്രശ്നത്തിനൊരു പരിഹാരം.

നാളെ കളാരയ്ക്കും കിട്ടും നാല് വിവാഹമോചന നോട്ടീസുകൽ. പാല്കാരന്റെയും, പൂന്തോട്ടകാരന്റെയും, പ്രവാസിയുടെയും, എഞ്ചിനീയറുടെയും വക.

വോഡ്ക വോട്കേന ശാന്തി.

ഞാൻ അവസാന നോട്ടീസുകൾ തയ്യാറാക്കുമ്പോഴേക്കും ടെലിഫോണ്‍ ശബ്ദിച്ചു.

"ഹലോ കുട്ടി , എന്റെ നോട്ടീസ് കിട്ടി കാണുമല്ലോ.  അത് എന്റെ ഒരു തമാശ. കാര്യമാക്കണ്ട.  ഈ ശനിയാഴ്ച ഞാൻ വരുന്നുണ്ട് . ആലുവ സ്റ്റേഷനിൽ കാക്കും. വരില്ലേ? "

അവളാണ്, ക്ളാര. 

"നിങ്ങൾ സുന്ദരിമാർക്ക് ഒരു വിചാരമുണ്ട് . ഒന്ന് ചിരിച്ചു കാണിച്ചാൽ ഞങ്ങൾ പുരുഷന്മാര വാലാട്ടി വരുമെന്ന്. ഈ ശനിയാഴ്ച  വരും.എന്റെ പട്ടി. !₹്#%₹#^ @#@%#$^&."

*****************************

'യാത്രക്കാരുടെ ശ്രദ്ധക്ക്, Train No 2618 മംഗള എക്സ്പ്രസ്സ്‌ platform No 1-ൽ ...' 

A-2 coach-ൽ നിന്നും ക്ളാര ഇറങ്ങി വന്നു.

"ഹ ഹ , കുട്ടി വന്നല്ലോ. എന്താ പട്ടി വരാൻ  വിസമ്മതിച്ചോ. "

"ഓ, നമ്മൾ തമ്മിലുള്ള പ്രശ്നത്തിൽ എന്തിനാ  വെറുതെ പട്ടിയെ വലിച്ചിഴക്കുന്നത്! "

Also Read
Jasoos Kutty's love letter to Malar